നേര്‍ക്കാഴ്ചകള്‍
ശ്രീ.ബാബു ഭരദ്വാജിന്റെ പ്രവാസിയുടെ കുറിപ്പുകള്‍ എന്ന പുസ്തകത്തിലെ ആദ്യ അധ്യായത്തില്‍ നിന്നും:
"നിന്റെ കാല്പ്പാടുകള്‍ പോലും പതിയാനാകാത്ത ഈ യാത്ര നിനക്കിനിയും നിര്‍ത്താനാവുന്നില്ലല്ലോ.എന്റെ മനസ്സ് പറയുന്നു;ഈ യാത്രയുടെ സാഫല്യത്തെ കുറിച്ച് ഞാനൊരിക്കലും ഹത്താശനായിട്ടില്ലല്ലോ".
ഏതൊരു പ്രവാസിയേയും പോലെ അന്നത്തിനായി കടല്‍ കടന്ന് കാര്യമായ ഭൗതികനേട്ടങ്ങളൊന്നുമില്ലാതെ മടങ്ങിയിട്ടും ഹതാശനാകാത്തതിന്റെ കാരണങ്ങളാണ് മറ്റ് അധ്യായങ്ങളില്‍ എഴുത്തുകാരന്‍ നമ്മോട് പങ്ക് വെക്കുന്നത്.
" .... നിനക്കൊരു മാതള പ്പഴം കൊടുത്തയക്കാം
എന്റെ ഹൃദ്രക്തം കൊണ്ട്
പണിത
രത്നങ്ങളാണതില്‍ നിറയെ
എന്റെ കണ്ണീരും
സ്വപ്നങ്ങളും കൊണ്ട്
പണിത രത്നങ്ങള്‍ ...."
വഴിയരികില്‍ നിന്ന് കേട്ട ഈ പാട്ട് പങ്ക് വെച്ച് കൊണ്ട് ശ്രീ.ബാബു തുടര്‍ന്ന് എഴുതുന്നു:
"പ്രകൃതിയുടെ ഏറ്റവും വന്യമായ ഹൃദയത്തിലായിരിക്കണം ഏറ്റവും മധുരതരമായതെന്തും വിളയുക."
വന്യമായ മരുഭൂമിയില്‍ താന്‍ മധുരതരമായി അനുഭവിച്ചതെല്ലാം തിളങ്ങുന്ന മാതളയല്ലികളായി നമുക്ക് മുമ്പില്‍ നിരത്തി വെക്കുകയാണ്.
സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മൂര്‍ത്തി രൂപമായ സാദിനേയാണ് നാമാദ്യം പരിചയപ്പെടുന്നത്, ഉപാധികളില്ലാത്ത സാദിന്റെ സ്നേഹം നമുക്ക് കൂടി അനുഭവിക്കാനാകുന്നുണ്ട് പലപ്പോഴും .
ശ്മശാന സൂക്ഷിപ്പുകാരനായ ഹബീബുള്ള,പലസ്തീനിയായ ഒമര്‍,ഇസ്മയില്‍ എന്ന കഥ പറച്ചിലുകാരന്‍,മൂസ്സക്ക,സ്നേഹം കൊണ്ട് ചികില്‍സിക്കുന്ന 'ഡോക്ടര്‍' ഇബ്രാഹീം,മുക്കുവനായ കാദിര്‍,അല്‍ ഖര്‍ജിലെ ഇക്ക,കലാകാരനായ ഭാസി,ജോസ്, ലെബനിയായ ഖലീല്‍ തുടങ്ങി പ്രവാസ ജീവിതത്തില്‍ നാം കണ്ടു മുട്ടാനിടയുള്ള ഒട്ടു മുക്കാല്‍ കഥാപാത്രങ്ങളേയും എഴുത്തുകാരന്‍ നമ്മെ പരിചയപ്പെടുത്തുന്നു.
അതോടൊപ്പം കുടുംബത്തെ വിട്ട് കഴിയേണ്ടി വരുന്ന പ്രവാസികളുടെ മാനസിക വ്യാപാരം മനസ്സില്‍ തട്ടുന്ന വിധം എഴുതിയിരിക്കുന്നു.
ഈ കഥകളുടെ ഒപ്പം അറേബ്യയുടെ ചരിത്രവും അറബികളും കേരളവും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രവും നമുക്ക് മുന്നില്‍ അനാവരണം ചെയ്യുന്നുമുണ്ട്.
പ്രതീക്ഷ നിറഞ്ഞ ഒരു യാത്ര ഒന്നുമൊന്നും നേടാതെ,എന്നാല്‍ മനസ്സിനൊരു പോറലുമേല്‍ക്കാതെയുള്ള മടക്കയാത്ര.ഒരു പക്ഷെ,ഒടുവില്‍ ഏറ്റവുമൊടുവില്‍ ആയിരിക്കണം,നഷ്ടമെന്ന് കരുതിയ നേട്ടങ്ങള്‍ എനിക്ക് കണ്ടെത്താന്‍ ആകുന്നത്.
അതെ, കഠിനമായ ജീവിതാനുഭവങ്ങളിലൂടെ കടന്ന് പോന്ന് തിരിച്ചു നോക്കുമ്പോള്‍ മരുഭൂമിയിലെ തെളിനീരുറവകള്‍ പോലെ നാമനുഭവിച്ച സ്നേഹാനുഭവങ്ങള്‍ മാത്രം നമുക്ക് കാണാനാകുന്നത് ശാശ്വതമായ വികാരം സ്നേഹം മാത്രമായതായിരിക്കണം.
പ്രവാസിയുടെ കുറിപ്പുകള്‍
ബാബു ഭരദ്വാജ്
മാതൃഭൂമി ബുക്സ്.
"നിന്റെ കാല്പ്പാടുകള്‍ പോലും പതിയാനാകാത്ത ഈ യാത്ര നിനക്കിനിയും നിര്‍ത്താനാവുന്നില്ലല്ലോ.എന്റെ മനസ്സ് പറയുന്നു;ഈ യാത്രയുടെ സാഫല്യത്തെ കുറിച്ച് ഞാനൊരിക്കലും ഹത്താശനായിട്ടില്ലല്ലോ".
ഏതൊരു പ്രവാസിയേയും പോലെ അന്നത്തിനായി കടല്‍ കടന്ന് കാര്യമായ ഭൗതികനേട്ടങ്ങളൊന്നുമില്ലാതെ മടങ്ങിയിട്ടും ഹതാശനാകാത്തതിന്റെ കാരണങ്ങളാണ് മറ്റ് അധ്യായങ്ങളില്‍ എഴുത്തുകാരന്‍ നമ്മോട് പങ്ക് വെക്കുന്നത്.
" .... നിനക്കൊരു മാതള പ്പഴം കൊടുത്തയക്കാം
എന്റെ ഹൃദ്രക്തം കൊണ്ട്
പണിത
രത്നങ്ങളാണതില്‍ നിറയെ
എന്റെ കണ്ണീരും
സ്വപ്നങ്ങളും കൊണ്ട്
പണിത രത്നങ്ങള്‍ ...."
വഴിയരികില്‍ നിന്ന് കേട്ട ഈ പാട്ട് പങ്ക് വെച്ച് കൊണ്ട് ശ്രീ.ബാബു തുടര്‍ന്ന് എഴുതുന്നു:
"പ്രകൃതിയുടെ ഏറ്റവും വന്യമായ ഹൃദയത്തിലായിരിക്കണം ഏറ്റവും മധുരതരമായതെന്തും വിളയുക."
വന്യമായ മരുഭൂമിയില്‍ താന്‍ മധുരതരമായി അനുഭവിച്ചതെല്ലാം തിളങ്ങുന്ന മാതളയല്ലികളായി നമുക്ക് മുമ്പില്‍ നിരത്തി വെക്കുകയാണ്.
സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മൂര്‍ത്തി രൂപമായ സാദിനേയാണ് നാമാദ്യം പരിചയപ്പെടുന്നത്, ഉപാധികളില്ലാത്ത സാദിന്റെ സ്നേഹം നമുക്ക് കൂടി അനുഭവിക്കാനാകുന്നുണ്ട് പലപ്പോഴും .
ശ്മശാന സൂക്ഷിപ്പുകാരനായ ഹബീബുള്ള,പലസ്തീനിയായ ഒമര്‍,ഇസ്മയില്‍ എന്ന കഥ പറച്ചിലുകാരന്‍,മൂസ്സക്ക,സ്നേഹം കൊണ്ട് ചികില്‍സിക്കുന്ന 'ഡോക്ടര്‍' ഇബ്രാഹീം,മുക്കുവനായ കാദിര്‍,അല്‍ ഖര്‍ജിലെ ഇക്ക,കലാകാരനായ ഭാസി,ജോസ്, ലെബനിയായ ഖലീല്‍ തുടങ്ങി പ്രവാസ ജീവിതത്തില്‍ നാം കണ്ടു മുട്ടാനിടയുള്ള ഒട്ടു മുക്കാല്‍ കഥാപാത്രങ്ങളേയും എഴുത്തുകാരന്‍ നമ്മെ പരിചയപ്പെടുത്തുന്നു.
അതോടൊപ്പം കുടുംബത്തെ വിട്ട് കഴിയേണ്ടി വരുന്ന പ്രവാസികളുടെ മാനസിക വ്യാപാരം മനസ്സില്‍ തട്ടുന്ന വിധം എഴുതിയിരിക്കുന്നു.
ഈ കഥകളുടെ ഒപ്പം അറേബ്യയുടെ ചരിത്രവും അറബികളും കേരളവും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രവും നമുക്ക് മുന്നില്‍ അനാവരണം ചെയ്യുന്നുമുണ്ട്.
പ്രതീക്ഷ നിറഞ്ഞ ഒരു യാത്ര ഒന്നുമൊന്നും നേടാതെ,എന്നാല്‍ മനസ്സിനൊരു പോറലുമേല്‍ക്കാതെയുള്ള മടക്കയാത്ര.ഒരു പക്ഷെ,ഒടുവില്‍ ഏറ്റവുമൊടുവില്‍ ആയിരിക്കണം,നഷ്ടമെന്ന് കരുതിയ നേട്ടങ്ങള്‍ എനിക്ക് കണ്ടെത്താന്‍ ആകുന്നത്.
അതെ, കഠിനമായ ജീവിതാനുഭവങ്ങളിലൂടെ കടന്ന് പോന്ന് തിരിച്ചു നോക്കുമ്പോള്‍ മരുഭൂമിയിലെ തെളിനീരുറവകള്‍ പോലെ നാമനുഭവിച്ച സ്നേഹാനുഭവങ്ങള്‍ മാത്രം നമുക്ക് കാണാനാകുന്നത് ശാശ്വതമായ വികാരം സ്നേഹം മാത്രമായതായിരിക്കണം.
പ്രവാസിയുടെ കുറിപ്പുകള്‍
ബാബു ഭരദ്വാജ്
മാതൃഭൂമി ബുക്സ്.
Labels: വായനാനുഭവം