Sunday, February 24, 2008

പ്രപഞ്ചം

ഉപമകളില്ലാതെ
രചിക്കപ്പെട്ട
ഏറ്റവും വലിയ കവിത.

Labels: ,

Tuesday, February 05, 2008

മറക്കാനാകാതെ

അതൊരു വാദ്യസംഗീതമായിരുന്നു.



കുട്ടിക്കാലത്ത്,

കറങ്ങുന്നതിനൊപ്പം നിറം മാറുന്ന

മേശ വിളക്കില്‍ നിന്ന് വന്നെന്റെ

ശാഠ്യങ്ങളടക്കിയിരുന്നത്.



ഉറക്കമില്ലാത്ത ഹോസ്റ്റല്‍ രാത്രികളില്‍

മതിലിനപ്പുറത്ത് നിന്നും

ചെമ്പകസുഗന്ധത്തോടൊപ്പമെന്റെ

കണ്ണുതുടച്ചത്.



ഇന്നലെ വാങ്ങിയ

കോഡ്‌ലെസ്സ് ഫോണിന്റെ

റിംഗ്ടോണായി

ഉമ്മയുടെ മടിത്തട്ടെനിക്ക്

മടക്കി തന്നതും.

Labels:

Saturday, February 02, 2008

കര്‍മ്മഫലം

മധുരം പോലെ അലിഞ്ഞുചേര്‍ന്ന്
അല്ലെങ്കില്‍
‍ചെളിപോലെ അടിയിലൂര്‍ന്ന്
അതുമല്ലെങ്കില്‍
‍പാട പോലെ മുകളില്‍ പടര്‍ന്ന്.

Labels: ,